പറഞ്ഞാലൊട്ടു കേള്‍ക്കത്തില്ല
കേട്ടാലും കേട്ടില്ലാന്നിരിക്കും
അനുസരണ അയല്പക്കത്തൂടെങ്ങും
പോയിട്ടില്ല
പറഞ്ഞാല്‍ പറഞ്ഞതിനപ്പുറം
ചെയ്യുകയും ചെയ്യും
ദൈവത്തിന്‍റെയമ്മേ
നിന്‍റെ മോനെ
ചൊല്ലും ചോറും കൊടുത്ത്
വളര്‍ത്താത്തതിന്‍റെ
കുഴപ്പങ്ങളാണിതെല്ലാം.
Wednesday, February 27, 2008
Monday, February 25, 2008
പനി പനി നന നനയെന്ന്
എല്ലാമെല്ലാം
ഛിദ്രിച്ച് ദ്രവിച്ചല്ലോ
പനി പനി പനിയെന്ന്
കവിത പനിച്ചതല്ലേ
എല്ലാമെല്ലാം
നാമ്പിട്ട് തളിര്ത്തല്ലോ
നന നന നനയെന്ന്
കവിത നനച്ചതല്ലേ
ഛിദ്രിച്ച് ദ്രവിച്ചല്ലോ
പനി പനി പനിയെന്ന്
കവിത പനിച്ചതല്ലേ
എല്ലാമെല്ലാം
നാമ്പിട്ട് തളിര്ത്തല്ലോ
നന നന നനയെന്ന്
കവിത നനച്ചതല്ലേ
Sunday, February 24, 2008
മണ്ണാന്കട്ടയും കരിയിലയും
പുരുഷപക്ഷ രാഷ്ട്രീയം (എന്ന വര്ഗ്ഗീകരണമുണ്ടെന്കില്)
ഒരു കരിയിലയാണെന്കില്
സ്ത്രീപക്ഷ രാഷ്ട്രീയം (എന്ന വര്ഗ്ഗീകരണമുണ്ടെന്കില്)
ഒരു മണ്ണാന്കട്ടയാണ്
ഒരു ഉഭയവര്ഗ്ഗ ജീവി
കിണര് വക്കത്തേക്ക് ചാടി വന്നിരുന്ന്
പോക്രോം പോക്രോം എന്ന് കരഞ്ഞു.
ഒരു കരിയിലയാണെന്കില്
സ്ത്രീപക്ഷ രാഷ്ട്രീയം (എന്ന വര്ഗ്ഗീകരണമുണ്ടെന്കില്)
ഒരു മണ്ണാന്കട്ടയാണ്
ഒരു ഉഭയവര്ഗ്ഗ ജീവി
കിണര് വക്കത്തേക്ക് ചാടി വന്നിരുന്ന്
പോക്രോം പോക്രോം എന്ന് കരഞ്ഞു.
Wednesday, February 20, 2008
തിരക്കഥ

രാവിലെ കടല്പുറത്തൊരാണിന്റെ ശവം
കമഴ്ന്ന് കിടക്കുന്നെന്ന്
അജ്ഞാതശബ്ദം പറഞ്ഞു.
ആഞ്ജലോയ്ക്ക് പോലും
കൈയടങ്ങാത്ത വിധത്തില്
ചുറ്റുമതില്‍ കെട്ടി
വൃത്തത്തിന്റെ സമമിതിയൊത്ത്
ഇതളുകളകത്തേക്ക് കൂമ്പിയൊരു
പുരുഷാരം.
മുറിവിന്റെ വിടവുകളില്
ഉപ്പുവെള്ളം നുരയുന്ന
കറുത്തയൊരുടല്
മലര്ത്തിയിട്ടപ്പോള്
ചുറ്റുമുള്ള മീന്മണങ്ങള്
പിറുപിറുത്തു;
ഡേവിഡ്.
(ഇടവേള ഇവിടെയാകാം)
പ്രാഥമികാന്വേഷണ വിവരം:
ശ്വാസം കിട്ടാതെ മരിച്ചതാണ്,
മീനുകള് രുചിച്ചിട്ടുണ്ടോയെന്നറിയില്ല,
ബന്ധുക്കളില്ലെന്കില് ഉടനെയടക്കാം.
കുറ്റാന്വേഷകന് ദുരൂഹതയാകയാല്
സ്വന്തം താത്പര്യത്തില് അന്വേഷണം തുടങ്ങി.
സാക്ഷി ഒന്ന്:
സത്യമായിട്ടും രാത്രി ഞാന്
പുറന്കടലിനപ്പുറത്തായിരുന്നു.
രാവിലേയുണര്ന്ന് വള്ളത്തില്
നീന്തിയിങ്ങ് വരുമ്പോഴേ കണ്ടു,
ആരാണെന്നറിയാന് കൈ നീട്ടി
തൊട്ടുവെന്നുള്ളത് നേരാണ്.
സാക്ഷി രണ്ട്:
എല്ലാ രാത്രികളിലും
ഞാനുറങ്ങാതെ ഇവിടെയെല്ലാം കറങ്ങുന്നതാ.
പക്ഷേയന്നു രാത്രി
അല്‍പ്പമുറങ്ങിപ്പോയി.
അവന്റെ മണമെനിക്ക് ഉണ്ടായിരുന്നെന്നോ?
എല്ലായിടത്തും കേറി പഴകുന്ന കാരണം
നമുക്കെല്ലാവര്ടേയും മണമുണ്ടെന്നേ.
ബുദ്ധിപരമായ തിരച്ചിലിനവസാനം
പ്രതി നാടകീയമായി മുന്നില് വന്നു ചാടി.
ആദ്യം പതറി
പൊട്ടിത്തെറിച്ചു
പിന്നെ കീഴടങ്ങി.
കണ്‍ഫെഷന്‍:
കാമിനിയായതവന്റെ
പുരുഷസുഭഗതയുടെ
വശീകരണ ശക്തിയില്.
മൂന്ന് രാത്രിക്ക് മുന്പ്
നിശബ്ദമായ നിലാവൊന്ന്
കണ്‍ മറച്ച മാത്രയില്
മണലില് മറിച്ചിട്ടവനെയൊന്ന്
പുണര്ന്നതേയുള്ളൂ
നുരഞ്ഞ് പതഞ്ഞയെന്റെ ചുണ്ടില്
കൊരുത്തു പിടഞ്ഞാണ്
അവന് മരിച്ചത്.
റിപ്പോര്ട്ട്:
മൂന്ന് നാള്‍ നീണ്ട പീഢനത്തിനിരയായി
യുവാവ് കൊല്ലപ്പെട്ട സംഭവത്തില്
ഒളിവില് കഴിയുകയായിരുന്ന
കടല്ത്തിര പിടിക്കപ്പെട്ടു.
കമഴ്ന്ന് കിടക്കുന്നെന്ന്
അജ്ഞാതശബ്ദം പറഞ്ഞു.
ആഞ്ജലോയ്ക്ക് പോലും
കൈയടങ്ങാത്ത വിധത്തില്
ചുറ്റുമതില്‍ കെട്ടി
വൃത്തത്തിന്റെ സമമിതിയൊത്ത്
ഇതളുകളകത്തേക്ക് കൂമ്പിയൊരു
പുരുഷാരം.
മുറിവിന്റെ വിടവുകളില്
ഉപ്പുവെള്ളം നുരയുന്ന
കറുത്തയൊരുടല്
മലര്ത്തിയിട്ടപ്പോള്
ചുറ്റുമുള്ള മീന്മണങ്ങള്
പിറുപിറുത്തു;
ഡേവിഡ്.
(ഇടവേള ഇവിടെയാകാം)
പ്രാഥമികാന്വേഷണ വിവരം:
ശ്വാസം കിട്ടാതെ മരിച്ചതാണ്,
മീനുകള് രുചിച്ചിട്ടുണ്ടോയെന്നറിയില്ല,
ബന്ധുക്കളില്ലെന്കില് ഉടനെയടക്കാം.
കുറ്റാന്വേഷകന് ദുരൂഹതയാകയാല്
സ്വന്തം താത്പര്യത്തില് അന്വേഷണം തുടങ്ങി.
സാക്ഷി ഒന്ന്:
സത്യമായിട്ടും രാത്രി ഞാന്
പുറന്കടലിനപ്പുറത്തായിരുന്നു.
രാവിലേയുണര്ന്ന് വള്ളത്തില്
നീന്തിയിങ്ങ് വരുമ്പോഴേ കണ്ടു,
ആരാണെന്നറിയാന് കൈ നീട്ടി
തൊട്ടുവെന്നുള്ളത് നേരാണ്.
സാക്ഷി രണ്ട്:
എല്ലാ രാത്രികളിലും
ഞാനുറങ്ങാതെ ഇവിടെയെല്ലാം കറങ്ങുന്നതാ.
പക്ഷേയന്നു രാത്രി
അല്‍പ്പമുറങ്ങിപ്പോയി.
അവന്റെ മണമെനിക്ക് ഉണ്ടായിരുന്നെന്നോ?
എല്ലായിടത്തും കേറി പഴകുന്ന കാരണം
നമുക്കെല്ലാവര്ടേയും മണമുണ്ടെന്നേ.
ബുദ്ധിപരമായ തിരച്ചിലിനവസാനം
പ്രതി നാടകീയമായി മുന്നില് വന്നു ചാടി.
ആദ്യം പതറി
പൊട്ടിത്തെറിച്ചു
പിന്നെ കീഴടങ്ങി.
കണ്‍ഫെഷന്‍:
കാമിനിയായതവന്റെ
പുരുഷസുഭഗതയുടെ
വശീകരണ ശക്തിയില്.
മൂന്ന് രാത്രിക്ക് മുന്പ്
നിശബ്ദമായ നിലാവൊന്ന്
കണ്‍ മറച്ച മാത്രയില്
മണലില് മറിച്ചിട്ടവനെയൊന്ന്
പുണര്ന്നതേയുള്ളൂ
നുരഞ്ഞ് പതഞ്ഞയെന്റെ ചുണ്ടില്
കൊരുത്തു പിടഞ്ഞാണ്
അവന് മരിച്ചത്.
റിപ്പോര്ട്ട്:
മൂന്ന് നാള്‍ നീണ്ട പീഢനത്തിനിരയായി
യുവാവ് കൊല്ലപ്പെട്ട സംഭവത്തില്
ഒളിവില് കഴിയുകയായിരുന്ന
കടല്ത്തിര പിടിക്കപ്പെട്ടു.
ഞാന് എന്നെ...
എന്തായിവിടെക്കിടന്നു തപ്പുന്നത്?
ഇവിടെയാ ഇവിടെയാ പോയത്
ശ്ശേ ഇവിടെത്തന്നെയാ
എന്താണേലും ഇരുട്ടത്ത് തപ്പാതെയാ
വെട്ടത്ത് മാറി നോക്കിക്കൂടേ?
ഓ വേണ്ട കിട്ടി
എന്താ പോയേ?
കാര്യമായിട്ടൊന്നുമില്ല,
ഞാന് തന്നെ.
ഇവിടെയാ ഇവിടെയാ പോയത്
ശ്ശേ ഇവിടെത്തന്നെയാ
എന്താണേലും ഇരുട്ടത്ത് തപ്പാതെയാ
വെട്ടത്ത് മാറി നോക്കിക്കൂടേ?
ഓ വേണ്ട കിട്ടി
എന്താ പോയേ?
കാര്യമായിട്ടൊന്നുമില്ല,
ഞാന് തന്നെ.
Saturday, February 16, 2008
സൌഹൃദം
ഇത്തിത്താനം മന്നത്ത് കടവ് പാലത്തിന്റെ കൈവരിയിലിരുന്ന്
നേര്‍ത്ത കാറ്റിന്‍റേയും
കുതിര്‍ന്ന ചേറിന്‍റേയും
താഴെത്തോട്ടിലെയാഫ്രിക്കന്‍ പായലിന്റേയും
എണ്ണിയാല്‍ തീരാത്ത സന്ധ്യകളില്‍
എത്ര സൈക്കിള്‍ ബെല്ലടികളേയും
എത്ര കാലിച്ചോറ്റുപാത്രങ്ങളേയും
എത്ര മുഷിഞ്ഞ ബസ് മണങ്ങളേയും
എത്ര നെല്‍ക്കറ്റകളേന്തിയ മെലിഞ്ഞ ചിരികളേയും
എത്ര കുഴഞ്ഞ നടത്തങ്ങളേയും
നാം കടത്തി വിട്ടിരിക്കുന്നു.
ബണ്ടിലെ പുല്ലില്‍
ചൊട്ടനുറുമ്പില്ലാത്ത സ്ഥലം നോക്കിയിരിക്കെ
പള്ളിയിലും പള്ളിപ്പാറയിലും
ഉത്സവത്തിലും അമ്പലക്കമ്മറ്റിയിലും
തുടങ്ങുന്ന വാക്കുകള്‍
ഇടയ്ക്ക് പാടിയും ചിരിച്ചും
പെണ്ണിലും പ്രേതത്തിലുമവസാനിക്കെ
നിന്നെ ഞാന്‍ നിന്റെ വീട്ടിലും
എന്നെ നീയെന്‍റെ വീട്ടിലും
എത്ര പ്രാവശ്യം കൊണ്ട് വിട്ടിരിക്കുന്നു.
നിന്നെപ്പിരിഞ്ഞയാ പുകയുന്ന സന്ധ്യയില്‍
ധാത്രീ ചുവന്നയീ സൂര്യനെ
ഗര്‍ഭം ധരിക്കരുതേ നീയിന്നെങ്കിലുമെന്ന്
ഗാംഭീര്യമാര്‍ന്ന സ്വരത്തില്‍ നീ ചൊല്ലിയപ്പോള്‍
ഭൂമിയ്ക്കപ്പുറം
രണ്ടാം നാളൊറ്റയ്ക്ക് ഞാന്‍ കാണുന്നത്‍
നിന്‍റെ സൂര്യനെയാകണേയെന്നായിരുന്നു
എന്‍റെയുള്ളിലുരുകിയത്.
മൂകമിരുട്ട് കനക്കേ
ചിരിച്ച് കൊണ്ട്
കരള്‍ കീറി പകുത്തെടുത്തതിലെ
കയ്ക്കുന്ന ഭാഗം
നീയെടുത്തില്ലേയെനിക്കു വേണ്ടി.
എന്നിട്ടുമെന്താണ് സുഹൃത്തേ
ഈയിടെയായ് ഞാന്‍ വിളിക്കുമ്പോള്‍
നീയെന്റെ പൈസ പോകുന്നതിനേപ്പറ്റി
വേവലാതിപ്പെടുന്നത്?
പണ്ടെന്നും പൂത്തിരുന്ന നമ്മുടെ നെല്ലിമരം
നെല്ലിമണികള്‍ പൊഴിക്കാതെ
വാടാന്‍ തുടങ്ങിയോ?
നേര്‍ത്ത കാറ്റിന്‍റേയും
കുതിര്‍ന്ന ചേറിന്‍റേയും
താഴെത്തോട്ടിലെയാഫ്രിക്കന്‍ പായലിന്റേയും
എണ്ണിയാല്‍ തീരാത്ത സന്ധ്യകളില്‍
എത്ര സൈക്കിള്‍ ബെല്ലടികളേയും
എത്ര കാലിച്ചോറ്റുപാത്രങ്ങളേയും
എത്ര മുഷിഞ്ഞ ബസ് മണങ്ങളേയും
എത്ര നെല്‍ക്കറ്റകളേന്തിയ മെലിഞ്ഞ ചിരികളേയും
എത്ര കുഴഞ്ഞ നടത്തങ്ങളേയും
നാം കടത്തി വിട്ടിരിക്കുന്നു.
ബണ്ടിലെ പുല്ലില്‍
ചൊട്ടനുറുമ്പില്ലാത്ത സ്ഥലം നോക്കിയിരിക്കെ
പള്ളിയിലും പള്ളിപ്പാറയിലും
ഉത്സവത്തിലും അമ്പലക്കമ്മറ്റിയിലും
തുടങ്ങുന്ന വാക്കുകള്‍
ഇടയ്ക്ക് പാടിയും ചിരിച്ചും
പെണ്ണിലും പ്രേതത്തിലുമവസാനിക്കെ
നിന്നെ ഞാന്‍ നിന്റെ വീട്ടിലും
എന്നെ നീയെന്‍റെ വീട്ടിലും
എത്ര പ്രാവശ്യം കൊണ്ട് വിട്ടിരിക്കുന്നു.
നിന്നെപ്പിരിഞ്ഞയാ പുകയുന്ന സന്ധ്യയില്‍
ധാത്രീ ചുവന്നയീ സൂര്യനെ
ഗര്‍ഭം ധരിക്കരുതേ നീയിന്നെങ്കിലുമെന്ന്
ഗാംഭീര്യമാര്‍ന്ന സ്വരത്തില്‍ നീ ചൊല്ലിയപ്പോള്‍
ഭൂമിയ്ക്കപ്പുറം
രണ്ടാം നാളൊറ്റയ്ക്ക് ഞാന്‍ കാണുന്നത്‍
നിന്‍റെ സൂര്യനെയാകണേയെന്നായിരുന്നു
എന്‍റെയുള്ളിലുരുകിയത്.
മൂകമിരുട്ട് കനക്കേ
ചിരിച്ച് കൊണ്ട്
കരള്‍ കീറി പകുത്തെടുത്തതിലെ
കയ്ക്കുന്ന ഭാഗം
നീയെടുത്തില്ലേയെനിക്കു വേണ്ടി.
എന്നിട്ടുമെന്താണ് സുഹൃത്തേ
ഈയിടെയായ് ഞാന്‍ വിളിക്കുമ്പോള്‍
നീയെന്റെ പൈസ പോകുന്നതിനേപ്പറ്റി
വേവലാതിപ്പെടുന്നത്?
പണ്ടെന്നും പൂത്തിരുന്ന നമ്മുടെ നെല്ലിമരം
നെല്ലിമണികള്‍ പൊഴിക്കാതെ
വാടാന്‍ തുടങ്ങിയോ?
Friday, February 15, 2008
കൊരുക്ക്?
തുറന്നടയുന്ന വരേയ്ക്കും
നോട്ടങ്ങള് നഗ്നത വെളിപ്പെടുത്തുന്നു.
ഉണരുമ്പോഴുമുറങ്ങുമ്പോഴും
വിചാരങ്ങള് ഉടുപ്പുകളുതിര്ത്തു കളയുന്നു.
ശബ്ദങ്ങളെ കര്ണ്ണവിരേചനം ചെയ്തിട്ടും
ഉറക്കത്തില് അറിയാതെ വിരല് കുടിക്കുന്നു.
ഇതെന്തു തരം അസുഖമാണ് ഡോക്ടര്?
ശാരീരികം?
മാനസികം?
ഇനി
(പുറത്ത് പറയാന് കൊള്ളാത്തത് വല്ലതും?)
നോട്ടങ്ങള് നഗ്നത വെളിപ്പെടുത്തുന്നു.
ഉണരുമ്പോഴുമുറങ്ങുമ്പോഴും
വിചാരങ്ങള് ഉടുപ്പുകളുതിര്ത്തു കളയുന്നു.
ശബ്ദങ്ങളെ കര്ണ്ണവിരേചനം ചെയ്തിട്ടും
ഉറക്കത്തില് അറിയാതെ വിരല് കുടിക്കുന്നു.
ഇതെന്തു തരം അസുഖമാണ് ഡോക്ടര്?
ശാരീരികം?
മാനസികം?
ഇനി
(പുറത്ത് പറയാന് കൊള്ളാത്തത് വല്ലതും?)
Sunday, February 10, 2008
കാട്ടിലിരുട്ടാണോ മിന്നാമിനുങ്ങേ?
ബോര്ഡിങ്ങില് താമസിച്ച് പഠിക്കുമ്പോള്
പറയാതെ സ്കൂളിന്റെ മതില് കടന്നാല്
പുറത്തെ വായു തിന്നാല്
അദ്ധ്യാപകരുടെയടി കൈ തിണര്പ്പിച്ചിരുന്നു.
എന്നിട്ടും ഞങ്ങള് കുറെയാമ്പിള്ളേര്
മതില് ചാടി കാട് കാണാന് പോയി.
പഴയതൊക്കെ ചത്ത്
പുതുനാമ്പ് വളര്ന്ന് പച്ചച്ച കാട്
ഇരുട്ട് കാട്ടിക്കൊതിപ്പിക്കുന്ന കാട്
വകഞ്ഞ് വകഞ്ഞ്
തൊലിയുരഞ്ഞ് കീറി
കാല് വിരല് മുട്ടിപ്പൊട്ടി
പാമ്പിന്റെയൂത്ത് കേട്ട് ഞെട്ടി
ഉച്ചയായപ്പോളൊരു ചോലയരുകിലെത്തി.
നാണമുള്ളവന്മാര്
തോര്ത്തുടുത്തും
നാണമില്ലാത്താമ്പിള്ളേര്
കാടിന്റെ തണുപ്പുടുത്തും
നീന്തലറിയാത്തവര്
ഒക്കത്ത് നിന്ന് നനച്ചപ്പോള്
നിലയെ പേടിച്ചവന്മാര്
അരയൊപ്പം നിന്ന് കുളിച്ചപ്പോള്
ആഴത്തെക്കൊതിക്കുന്നയാമ്പിള്ളേര്
വഴുക്കുള്ള പാറവരമ്പില് നിന്നും
കടുംപച്ച നിറച്ച കയത്തിലേക്ക്
മുതലക്കൂപ്പ് ചാടി.
കയത്തിന്റെയടീന്ന് ചെളി വാരാനുള്ള മത്സരത്തില്
ശ്വാസകോശമെല്ലാരെയും തോല്പ്പിച്ചപ്പോള്
ഒരാള് ചാടിയിട്ടൊരു പാട് നേരമായിട്ടുമനക്കമില്ല.
ശ്വാസം പിടിച്ച് കരയ്ക്ക് നില്ക്കെ
നടുക്കിക്കൊണ്ടവന്
താടി പറിഞ്ഞ് പോയത് കൊണ്ടാവണം
ചിരി കണ്കുഴിയിലെ കറുപ്പിലൊളിപ്പിച്ചൊരു
തലയോട്ടിയുമായി പൊങ്ങി വന്നു.
പേടിപ്പിച്ചല്ലോടാ ശവമേന്ന് പറഞ്ഞപ്പോള്
ചെളിയില് പൂണ്ടിരിക്കുവാരുന്നെടാ
എന്നാപ്പിന്നെ പൊക്കിയിട്ടേയൊള്ളെന്ന്
ഞാനും വച്ചെന്നവനും.
ഒരു ജനാധിപത്യവോട്ടെടുപ്പിന്റെ പാതയില്
രഹസ്യബാലറ്റിന്റെ സ്വഭാവത്തില്
തലയോട്ടി ബോര്ഡിങ്ങിലെത്തി-
യൊരു നാളൊരുത്തനെ പേടിപ്പിച്ചപ്പോള്
അദ്ധ്യാപകശ്രേഷ്ഠര്
കൈയ്യില് ചൂരലിന്റെ മിന്നല് പായിച്ചു.
രസമെന്താണെന്ന് വെച്ചാല്
അടുത്ത സയന്സ് എക്സിബിഷന്
കഴുകി വെളുപ്പിച്ച്
പ്ളാസ്റ്റര് ഓഫ് പാരീസ് പൂശി
ഒരു വയ്പ് താടി വയ്പ്പിച്ച്
പാടുന്ന തലയോട്ടിയ്ക്ക്
ഒന്നാം സമ്മാനം മേടിച്ചു സ്കൂള്.
തിരിച്ച് വരുമ്പോള്
ഉള്ളിലിരുന്ന് പൊരിഞ്ഞതൊരു വിചാരം മാത്രം
എങ്ങനെയിനി കാട്ടില് പോകും?
ആരിനി ചെളി കുത്താന് കയത്തില് ചാടും?
പറയാതെ സ്കൂളിന്റെ മതില് കടന്നാല്
പുറത്തെ വായു തിന്നാല്
അദ്ധ്യാപകരുടെയടി കൈ തിണര്പ്പിച്ചിരുന്നു.
എന്നിട്ടും ഞങ്ങള് കുറെയാമ്പിള്ളേര്
മതില് ചാടി കാട് കാണാന് പോയി.
പഴയതൊക്കെ ചത്ത്
പുതുനാമ്പ് വളര്ന്ന് പച്ചച്ച കാട്
ഇരുട്ട് കാട്ടിക്കൊതിപ്പിക്കുന്ന കാട്
വകഞ്ഞ് വകഞ്ഞ്
തൊലിയുരഞ്ഞ് കീറി
കാല് വിരല് മുട്ടിപ്പൊട്ടി
പാമ്പിന്റെയൂത്ത് കേട്ട് ഞെട്ടി
ഉച്ചയായപ്പോളൊരു ചോലയരുകിലെത്തി.
നാണമുള്ളവന്മാര്
തോര്ത്തുടുത്തും
നാണമില്ലാത്താമ്പിള്ളേര്
കാടിന്റെ തണുപ്പുടുത്തും
നീന്തലറിയാത്തവര്
ഒക്കത്ത് നിന്ന് നനച്ചപ്പോള്
നിലയെ പേടിച്ചവന്മാര്
അരയൊപ്പം നിന്ന് കുളിച്ചപ്പോള്
ആഴത്തെക്കൊതിക്കുന്നയാമ്പിള്ളേര്
വഴുക്കുള്ള പാറവരമ്പില് നിന്നും
കടുംപച്ച നിറച്ച കയത്തിലേക്ക്
മുതലക്കൂപ്പ് ചാടി.
കയത്തിന്റെയടീന്ന് ചെളി വാരാനുള്ള മത്സരത്തില്
ശ്വാസകോശമെല്ലാരെയും തോല്പ്പിച്ചപ്പോള്
ഒരാള് ചാടിയിട്ടൊരു പാട് നേരമായിട്ടുമനക്കമില്ല.
ശ്വാസം പിടിച്ച് കരയ്ക്ക് നില്ക്കെ
നടുക്കിക്കൊണ്ടവന്
താടി പറിഞ്ഞ് പോയത് കൊണ്ടാവണം
ചിരി കണ്കുഴിയിലെ കറുപ്പിലൊളിപ്പിച്ചൊരു
തലയോട്ടിയുമായി പൊങ്ങി വന്നു.
പേടിപ്പിച്ചല്ലോടാ ശവമേന്ന് പറഞ്ഞപ്പോള്
ചെളിയില് പൂണ്ടിരിക്കുവാരുന്നെടാ
എന്നാപ്പിന്നെ പൊക്കിയിട്ടേയൊള്ളെന്ന്
ഞാനും വച്ചെന്നവനും.
ഒരു ജനാധിപത്യവോട്ടെടുപ്പിന്റെ പാതയില്
രഹസ്യബാലറ്റിന്റെ സ്വഭാവത്തില്
തലയോട്ടി ബോര്ഡിങ്ങിലെത്തി-
യൊരു നാളൊരുത്തനെ പേടിപ്പിച്ചപ്പോള്
അദ്ധ്യാപകശ്രേഷ്ഠര്
കൈയ്യില് ചൂരലിന്റെ മിന്നല് പായിച്ചു.
രസമെന്താണെന്ന് വെച്ചാല്
അടുത്ത സയന്സ് എക്സിബിഷന്
കഴുകി വെളുപ്പിച്ച്
പ്ളാസ്റ്റര് ഓഫ് പാരീസ് പൂശി
ഒരു വയ്പ് താടി വയ്പ്പിച്ച്
പാടുന്ന തലയോട്ടിയ്ക്ക്
ഒന്നാം സമ്മാനം മേടിച്ചു സ്കൂള്.
തിരിച്ച് വരുമ്പോള്
ഉള്ളിലിരുന്ന് പൊരിഞ്ഞതൊരു വിചാരം മാത്രം
എങ്ങനെയിനി കാട്ടില് പോകും?
ആരിനി ചെളി കുത്താന് കയത്തില് ചാടും?
Saturday, February 9, 2008
എക്സെല്സിയര്
എന്റെ കഥയച്ചടിച്ചു വന്ന ആദ്യത്തെ; കവിതയച്ചടിച്ചു വന്ന രണ്ടാമത്തെ പേപ്പര് താളുകള് എന്ന നിലയില് എനിക്കു പ്രിയപ്പെട്ട എക്സെല്സിയര്, ഒരു അദ്ധ്യയന വര്ഷാവസാനം വരേയും നിന്നെ ഞാന് കാത്തിരുന്നത് എന്നോടുള്ള പ്രേമം കൊണ്ട് തന്നെയായിരുന്നോ?
എക്സെല്സിയര് 2001-ലെ ചില കവിതാ ശകലങ്ങളും കവിതകളും കോറിയിടുകയാണ്. ചിലതൊക്കെ ആരെഴുതിയതെന്നറിയില്ല, അറിയാവുന്നതിലെല്ലാം പേര് കൊടുത്തിട്ടുണ്ട്.
സൌഹൃദം : മൂന്ന് കവിതപ്പുകച്ചിലുകള്
1) ചരിത്രത്തിന്റെ അക്ഷരങ്ങളില്
ഞാന് വീണ്ടും ജനിക്കും
നീ പ്രഭാതത്തിന്റെ ഉടുപ്പും
സിംഹത്തിന്റെ പല്ലുമായി കാത്തിരിക്കുക
നമുക്കു ഭൂമിയു|ടെവസന്തം പന്കു വയ്ക്കാം
2) നിന്റെ ചിറകുകളില് ഞാന് ചുംബിച്ചു.
നീ പറക്കുന്ന ആകാശങ്ങളില്
ഞാന് നക്ഷത്രമായ്
നിന്റെ വാക്കുകള് മുന്തിരി മണികളായ്
3) എനിക്കു നിന്നെ സ്നേഹിക്കാനാവുന്നത്
ചുംബനങ്ങളും അവീന് പുഷ്പങ്ങളും കൊണ്ട് മാത്രം
മഴ നനഞ്ഞ പൂമാലകള് കൊണ്ട് മാത്രം
-------------------------------------------------------
ചിതലുകള് വളരുന്നത്
ചിതലുകള് പെരുകുന്നത് തലയിലാണ്
മസ്തകത്തിന്റെ മജ്ജയ്ക്കുള്ളില്
ഗോപുരങ്ങളും കല്ലറകളും പണിയുന്നു.
താജ്മഹാലും മിനാരങ്ങളും
പ്രണയത്തിന്റെ തിരുശേഷിപ്പുകളെന്കില്,
ചിതലുകള് വിശപ്പടക്കിയതാണ്
എന്റെ സ്മാരകം.
രചന : പുഷ്പിത ബേബി തോമസ്
-------------------------------------------------------
കാവ്
മനസ്സ് കാട് പിടിച്ചു കിടന്നു.
അത് വെട്ടിത്തെളിച്ച്
ചെമ്പകം വച്ചു.
ചെമ്പകം കായിട്ട്
പൂത്തു വിരിഞ്ഞ്
പരിമളമെത്തിയപ്പോഴേക്കും
ഒരു കിളി കൂടു വച്ചു.
ഒരു നാള്
കൂട് തട്ടിയുടച്ച്
കുഞ്ഞുമായി പറന്നു.
കാട്
കാവായി;
കാവില്
കവിത വിരിഞ്ഞു.
കാവു താണ്ടി
അവനും അവളും.
ഒരു നാള്
കാവു തീണ്ടി
ഭൂമി പിളര്ന്നേകയായി
അവള് താണു പോയി.
തിരുശേഷിപ്പായ്
കാവ്
കല്പാന്തകാലത്തോളം
പിളര്ന്നു കിടന്നു.
രചന: രജീഷ് ഇ. കെ.
എക്സെല്സിയര് 2001-ലെ ചില കവിതാ ശകലങ്ങളും കവിതകളും കോറിയിടുകയാണ്. ചിലതൊക്കെ ആരെഴുതിയതെന്നറിയില്ല, അറിയാവുന്നതിലെല്ലാം പേര് കൊടുത്തിട്ടുണ്ട്.
സൌഹൃദം : മൂന്ന് കവിതപ്പുകച്ചിലുകള്
1) ചരിത്രത്തിന്റെ അക്ഷരങ്ങളില്
ഞാന് വീണ്ടും ജനിക്കും
നീ പ്രഭാതത്തിന്റെ ഉടുപ്പും
സിംഹത്തിന്റെ പല്ലുമായി കാത്തിരിക്കുക
നമുക്കു ഭൂമിയു|ടെവസന്തം പന്കു വയ്ക്കാം
2) നിന്റെ ചിറകുകളില് ഞാന് ചുംബിച്ചു.
നീ പറക്കുന്ന ആകാശങ്ങളില്
ഞാന് നക്ഷത്രമായ്
നിന്റെ വാക്കുകള് മുന്തിരി മണികളായ്
3) എനിക്കു നിന്നെ സ്നേഹിക്കാനാവുന്നത്
ചുംബനങ്ങളും അവീന് പുഷ്പങ്ങളും കൊണ്ട് മാത്രം
മഴ നനഞ്ഞ പൂമാലകള് കൊണ്ട് മാത്രം
-------------------------------------------------------
ചിതലുകള് വളരുന്നത്
ചിതലുകള് പെരുകുന്നത് തലയിലാണ്
മസ്തകത്തിന്റെ മജ്ജയ്ക്കുള്ളില്
ഗോപുരങ്ങളും കല്ലറകളും പണിയുന്നു.
താജ്മഹാലും മിനാരങ്ങളും
പ്രണയത്തിന്റെ തിരുശേഷിപ്പുകളെന്കില്,
ചിതലുകള് വിശപ്പടക്കിയതാണ്
എന്റെ സ്മാരകം.
രചന : പുഷ്പിത ബേബി തോമസ്
-------------------------------------------------------
കാവ്
മനസ്സ് കാട് പിടിച്ചു കിടന്നു.
അത് വെട്ടിത്തെളിച്ച്
ചെമ്പകം വച്ചു.
ചെമ്പകം കായിട്ട്
പൂത്തു വിരിഞ്ഞ്
പരിമളമെത്തിയപ്പോഴേക്കും
ഒരു കിളി കൂടു വച്ചു.
ഒരു നാള്
കൂട് തട്ടിയുടച്ച്
കുഞ്ഞുമായി പറന്നു.
കാട്
കാവായി;
കാവില്
കവിത വിരിഞ്ഞു.
കാവു താണ്ടി
അവനും അവളും.
ഒരു നാള്
കാവു തീണ്ടി
ഭൂമി പിളര്ന്നേകയായി
അവള് താണു പോയി.
തിരുശേഷിപ്പായ്
കാവ്
കല്പാന്തകാലത്തോളം
പിളര്ന്നു കിടന്നു.
രചന: രജീഷ് ഇ. കെ.
Friday, February 8, 2008
വഷവഷളിഷയ
രാവിലെ കോളേജിലേക്ക് പോകാന്
സര്ക്കാര് ബസിലിടിച്ചു കയറുമ്പോള്‍
സെറ്റ്സാരിയുടുത്തൊരു പെണ്കുട്ടിയോടി വരുന്നത് കണ്ടീ-
ശ്വരായെന്തൊരു ചരക്കെന്നാത്മഗതം ചെയ്തത്
ശകലം ഉച്ചത്തിലായോയെന്തോ
വായ്നോക്കി നിക്കാതെയിങ്ങോട്ട്
കയറി നിക്കടോയെന്ന്
കണ്ട്രാവി പറഞ്ഞതാ
കുരുത്തക്കേട് കേട്ടിട്ടാണോയെന്തോ.
നട്ടുച്ച വെയിലത്ത്
വിയര്ത്ത് കുളിച്ച് കോരിത്തരിച്ച്
അമൃതാ തീയറ്ററില്
കാനിബാത്സ് ഐലന്ഡ് കാണാന് ചെന്നപ്പോള്
ടിക്കറ്റ് ക്ളോസ്സ്ഡ്
തമ്പുരാനേ വെയില് കൊണ്ടത് വെറുതെയായല്ലോയെന്ന്
നടുവിന് കൈ കൊടുത്ത് നില്ക്കുമ്പോള്
കോടതി മതിലിന്റെ വളവെടുത്ത്
ബൈക്കില് കടന്നു പോയ
മില്മയിലെ സുരേഷ് ചേട്ടനൊന്ന്
പാളി നോക്കിയതെന്നെ കണ്ടിട്ടാണോയെന്തോ.
രാത്രിയിലുത്സവം കൂടി
തിരിച്ചു വരുന്ന വഴിക്ക്
അപ്പുറത്തെ വീട്ടിലെ ഭവാനിയേച്ചീടെ
മോള്‍ടെ മുറിയിലെ
വെട്ടം കണ്ട്
ദൈവമേ രാത്രിയിലിവള്ക്കൊന്നും
ഉറക്കമില്ലേയെന്ന് പിറുപിറുത്ത്
അവരുടെ വേലിക്കല്
മുള്ളാന് നില്ക്കുമ്പോള്
കാഴ്ചശീവേലിക്കമ്പലത്തീന്ന്
വെടി പൊട്ടിയതേത് സമയത്തിനാണോയെന്തോ.
ദൈവമേ ഇമ്മാതിരി കേസുകളിലൊന്നും കേറി തലയിടല്ലേയെന്ന്
നിന്നെ ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്?
സര്ക്കാര് ബസിലിടിച്ചു കയറുമ്പോള്‍
സെറ്റ്സാരിയുടുത്തൊരു പെണ്കുട്ടിയോടി വരുന്നത് കണ്ടീ-
ശ്വരായെന്തൊരു ചരക്കെന്നാത്മഗതം ചെയ്തത്
ശകലം ഉച്ചത്തിലായോയെന്തോ
വായ്നോക്കി നിക്കാതെയിങ്ങോട്ട്
കയറി നിക്കടോയെന്ന്
കണ്ട്രാവി പറഞ്ഞതാ
കുരുത്തക്കേട് കേട്ടിട്ടാണോയെന്തോ.
നട്ടുച്ച വെയിലത്ത്
വിയര്ത്ത് കുളിച്ച് കോരിത്തരിച്ച്
അമൃതാ തീയറ്ററില്
കാനിബാത്സ് ഐലന്ഡ് കാണാന് ചെന്നപ്പോള്
ടിക്കറ്റ് ക്ളോസ്സ്ഡ്
തമ്പുരാനേ വെയില് കൊണ്ടത് വെറുതെയായല്ലോയെന്ന്
നടുവിന് കൈ കൊടുത്ത് നില്ക്കുമ്പോള്
കോടതി മതിലിന്റെ വളവെടുത്ത്
ബൈക്കില് കടന്നു പോയ
മില്മയിലെ സുരേഷ് ചേട്ടനൊന്ന്
പാളി നോക്കിയതെന്നെ കണ്ടിട്ടാണോയെന്തോ.
രാത്രിയിലുത്സവം കൂടി
തിരിച്ചു വരുന്ന വഴിക്ക്
അപ്പുറത്തെ വീട്ടിലെ ഭവാനിയേച്ചീടെ
മോള്‍ടെ മുറിയിലെ
വെട്ടം കണ്ട്
ദൈവമേ രാത്രിയിലിവള്ക്കൊന്നും
ഉറക്കമില്ലേയെന്ന് പിറുപിറുത്ത്
അവരുടെ വേലിക്കല്
മുള്ളാന് നില്ക്കുമ്പോള്
കാഴ്ചശീവേലിക്കമ്പലത്തീന്ന്
വെടി പൊട്ടിയതേത് സമയത്തിനാണോയെന്തോ.
ദൈവമേ ഇമ്മാതിരി കേസുകളിലൊന്നും കേറി തലയിടല്ലേയെന്ന്
നിന്നെ ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്?
Subscribe to:
Comments (Atom)