Saturday, February 9, 2008

എക്സെല്സിയര്

എന്റെ കഥയച്ചടിച്ചു വന്ന ആദ്യത്തെ; കവിതയച്ചടിച്ചു വന്ന രണ്ടാമത്തെ പേപ്പര് താളുകള് എന്ന നിലയില് എനിക്കു പ്രിയപ്പെട്ട എക്സെല്സിയര്, ഒരു അദ്ധ്യയന വര്ഷാവസാനം വരേയും നിന്നെ ഞാന് കാത്തിരുന്നത് എന്നോടുള്ള പ്രേമം കൊണ്ട് തന്നെയായിരുന്നോ?
എക്സെല്സിയര് 2001-ലെ ചില കവിതാ ശകലങ്ങളും കവിതകളും കോറിയിടുകയാണ്. ചിലതൊക്കെ ആരെഴുതിയതെന്നറിയില്ല, അറിയാവുന്നതിലെല്ലാം പേര് കൊടുത്തിട്ടുണ്ട്.

സൌഹൃദം : മൂന്ന് കവിതപ്പുകച്ചിലുകള്

1) ചരിത്രത്തിന്റെ അക്ഷരങ്ങളില്
ഞാന് വീണ്ടും ജനിക്കും
നീ പ്രഭാതത്തിന്റെ ഉടുപ്പും
സിംഹത്തിന്റെ പല്ലുമായി കാത്തിരിക്കുക‌
നമുക്കു ഭൂമിയു|ടെവസന്തം പന്കു വയ്ക്കാം

2) നിന്റെ ചിറകുകളില് ഞാന് ചുംബിച്ചു.
നീ പറക്കുന്ന ആകാശങ്ങളില്
ഞാന് നക്ഷത്രമായ്
നിന്റെ വാക്കുകള് മുന്തിരി മണികളായ്

3) എനിക്കു നിന്നെ സ്നേഹിക്കാനാവുന്നത്
ചുംബനങ്ങളും അവീന് പുഷ്പങ്ങളും കൊണ്ട് മാത്രം
മഴ നനഞ്ഞ പൂമാലകള് കൊണ്ട് മാത്രം
-------------------------------------------------------

ചിതലുകള് വളരുന്നത്

ചിതലുകള് പെരുകുന്നത് തലയിലാണ്
മസ്തകത്തിന്റെ മജ്ജയ്ക്കുള്ളില്
ഗോപുരങ്ങളും കല്ലറകളും പണിയുന്നു.
താജ്മഹാലും മിനാരങ്ങളും
പ്രണയത്തിന്റെ തിരുശേഷിപ്പുകളെന്കില്,
ചിതലുകള് വിശപ്പടക്കിയതാണ്
എന്റെ സ്മാരകം.

രചന : പുഷ്പിത ബേബി തോമസ്
-------------------------------------------------------

കാവ്

മനസ്സ് കാട് പിടിച്ചു കിടന്നു.
അത് വെട്ടിത്തെളിച്ച്
ചെമ്പകം വച്ചു.
ചെമ്പകം കായിട്ട്
പൂത്തു വിരിഞ്ഞ്
പരിമളമെത്തിയപ്പോഴേക്കും
ഒരു കിളി കൂടു വച്ചു.
ഒരു നാള്
കൂട് തട്ടിയുടച്ച്
കുഞ്ഞുമായി പറന്നു.
കാട്
കാവായി;
കാവില്
കവിത വിരിഞ്ഞു.
കാവു താണ്ടി
അവനും അവളും.
ഒരു നാള്
കാവു തീണ്ടി
ഭൂമി പിളര്ന്നേകയായി
അവള് താണു പോയി.
തിരുശേഷിപ്പായ്
കാവ്
കല്പാന്തകാലത്തോളം
പിളര്ന്നു കിടന്നു.

രചന: രജീഷ് ഇ. കെ.

3 comments:

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

Pongummoodan said...

:)

siva // ശിവ said...

ഇഷ്ടമായി....അഭിനന്ദനങ്ങള്‍....