Sunday, March 30, 2008

ബ്ലാങ്ക്

എനിക്ക്
കോടിയുടുക്കാനുള്ള
വെളുത്ത കുപ്പായമലക്കാന്‍
ചാക്കാലപ്പെണ്ണിന്‍‌റെ
വിരല്‍ തൊട്ടു
കൈ മാറിയതിന്നാണ്‍.

രാത്രിയൊരു
മഷിത്തണ്ട് കണക്കേ
വാര്‍ന്ന കിടക്കയില്‍
ഉടല്‍ പിടഞ്ഞോരാ-
ത്മരതി കഴിഞ്ഞ
തളര്‍ വീഴ്ചയിലാണ്‍
അവളുടെ മുഖത്ത് പകര്‍ന്ന
ഭാവം ഭാവമല്ലായിരുന്നുവെന്ന്
ശൂന്യമാകാന്‍ പോകുന്ന
അടുത്ത നിമിഷത്തിന്‍‌റെ
സാക്ഷി മൊഴിയില്‍
ഞാന്‍ കേട്ടത്.

വിഴുപ്പലക്കിയലക്കി
വെളുത്തില്ലാതായ്പ്പോയൊരു
കുപ്പായമേ

3 comments:

ബാജി ഓടംവേലി said...

:) :) :)

പാമരന്‍ said...

"വിഴുപ്പലക്കിയലക്കി
വെളുത്തില്ലാതായ്പ്പോയൊരു
കുപ്പായമേ"

ഇഷ്ടപ്പെട്ടു..

നിലാവര്‍ നിസ said...

നന്നായി, കവിത..